“വരാലുകളുടെ ദൈവം – അയ്മനം ജോണിന്റെ “ഒരു മീൻപിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ” എന്ന കഥയുടെ ഒരു ചെറിയ പഠനം **”

“**വരാലുകളുടെ ദൈവം** – അയ്മനം ജോണിന്റെ “ഒരു മീൻപിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ” എന്ന കഥയുടെ ഒരു ചെറിയ പഠനം **”

ഈയടുത്ത കാലത്തായി കേരളത്തിലെ എഴുത്തുകാരുൾപ്പടെയുള്ള ജനങ്ങൾ, മീൻ തിന്നുക മാത്രമല്ല, മീനുകളെയും, മീൻപിടിത്തത്തിനെയും ആസ്പദമാക്കി കഥകളും കവിതകളും എഴുതുന്നത് ഞാൻ വളരെ സന്തോഷത്തോടെ വായിച്ചിരുന്നു. ഇറച്ചി വർഗ്ഗങ്ങളോട് യാതൊരു ഇഷ്ടവുമില്ലാത്ത എനിക്ക് മീൻ വളരെ ഇഷ്ടമുള്ള ഒരു ഭക്ഷണ പദാർത്ഥമാണ്. മീനും ഇറച്ചിയും മുട്ടയും യാതൊന്നും കഴിക്കാത്ത സസ്യഭുക്കായ എന്റെ അമ്മ വെച്ചു തരുന്ന ചെറിയ മത്തി അല്ലെങ്കിൽ അയല വറുത്തത്, കുറെ പപ്പടം കാച്ചിയത്, എന്തെങ്കിലും മൊരിഞ്ഞ മെഴുക്കുവരട്ടി — എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആഹാരം ഇതാണ്. ഇത് പറയാൻ കാരണം, സാധാരണയായി മീൻ, സാഹിത്യത്തിൽ കയറുമ്പോഴും, ആഹാരമായിട്ടാണ് അവതരിക്കുന്നത് എന്നുള്ളത് കൊണ്ടാണ്. മീനിനെ പിടിച്ചു തിന്നാനായി ബാക്കി കഥാപാത്രങ്ങൾ ചൂണ്ടയുമിട്ടോണ്ട് കാത്തിരിക്കും കഥകളിലും കവിതകളിലും. കഥാപാത്രങ്ങൾക്ക് കഥയിൽ വേറെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആത്യന്തികമായി അവർക്ക് മീനിനെ തിന്നണം. മീൻ മനുഷ്യരുടെ ഭക്ഷണമാണ് ജീവിതത്തിലും സാഹിത്യത്തിലും. ഇത് മീനായി പിറക്കുന്ന ജീവികളുടെ അസ്തിത്വദുഃഖം ആണ് എന്ന് തന്നെ വേണമെങ്കിൽ പറയാം. എവിടെ നോക്കിയാലും സീഫുഡ് ഫെസ്റ്റ്! യഥാർത്ഥ മലയാളിയാകൂ! മീൻ കഴിക്കൂ! ഇപ്പോഴത്തെ കേരളത്തിലെ മീൻ ഭ്രമത്തിൽ, മീനുകൾക്ക്, ഒരു വർഗ്ഗമായി, ദൈവവിശ്വാസം തീരെ ഉണ്ടാകുമെന്നു തോന്നുന്നില്ല. എങ്ങനെ ദൈവത്തിൽ വിശ്വസിക്കും? ജനിച്ചാലുടനെ തന്നെ വല്ല വലയിലും ചൂണ്ടയിലും ചെന്ന് കൊത്തി വീണ് ചാകണം. ഇത്തരമൊരു വ്യവസ്ഥയിൽ മീനുകൾക്ക് ദൈവ വിശ്വാസം വിഷമമാണ്.

അത് കൊണ്ടാണെന്ന് തോന്നുന്നു അയ്മനം ജോണിന്റെ “ഒരു മീൻ പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ* എന്ന കഥ എനിക്ക് വളരെ ഇഷ്ടമായത്. 2019 – ഇൽ ഏഷ്യാനെറ്റ് മാഗസിനിൽ പബ്ലിഷ് ചെയ്ത കഥയാണ് (linked below). ഈയടുത്ത കാലത്തു വായിക്കാനിടയായി. ഈ കഥയിലും ഒന്ന് രണ്ടു മീനുകൾ ചാവുന്നുണ്ടെങ്കിലും ഇതിലെ പ്രധാന കഥാപാത്രങ്ങളായ മൂന്നു മുഴുത്ത വരാലുകൾ കഥയുടെ അവസാനം ആറ്റിലെ ഒഴുക്കിൽ അങ്ങ് നീന്തി പോകുന്നു. എലിസബത്ത് ബിഷപ്പിന്റെ (Elizabeth Bishop, “The Fish”) പല യുദ്ധങ്ങൾ കണ്ട ആ വയസ്സൻ മീനിനെ പോലെ. കഥയിലെ പ്രധാന മനുഷ്യ കഥാപാത്രം, “ജോണി” എന്ന ഒൻപതാം ക്‌ളാസ്സുകാരൻ, അവരെ സ്വതന്ത്രരാക്കുന്നു. തൽക്കാലം കൊന്നു തിന്നുന്നില്ല.

മീൻപിടുത്തം ധ്യാനാത്മകമായ രീതിയിൽ സമയം പോക്കാനുള്ള ഒരുപാധിയാണെന്ന് പതിനേഴാം നൂറ്റാണ്ടിൽ *The Compleat Angler* (1653) എന്ന മനോഹരമായ പ്രബന്ധം എഴുതിയ ഐസക് വോൾട്ടൺ (Izaak Walton) എന്ന ബ്രിട്ടീഷ് എഴുത്തുകാരൻ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ധ്യാനാത്മകത ഇവിടെ അമേരിക്കയിൽ deep sea fishing ചെയ്യുന്ന മീൻപിടുത്തക്കാരും (പ്രധാനമായിട്ടും കാശുള്ള വെളുത്ത വർഗ്ഗക്കാരാണ് ഈ പണി ചെയ്യുന്നത് ഇവിടെ ) ഗ്രാമപ്രദേശങ്ങളിൽ വീടിന്ടെ പുറകിൽ ആറ്റിലും, തോട്ടിലും, കുളത്തിലും മീൻപിടിക്കുന്നവരും (പ്രധാനമായിട്ടും കറുത്ത വർഗ്ഗക്കാരുടെ സംസ്കാരമാണിത്) തമ്മിലുള്ള വ്യത്യാസത്തിൽ കാണാം. ഇതുകൊണ്ടാണ് fishing blues എന്ന വളരെ മനോഹരമായ ഒരു സംഗീതരൂപം, അടിമത്വത്തിന്റെ അടിച്ചമർത്തലിലും ക്രൂരതയിലും, കറുത്ത വർഗ്ഗക്കാർക്ക് അമേരിക്കയിൽ സൃഷ്ടിക്കാൻ കഴിഞ്ഞത്. അച്ഛന്റെയും, അമ്മയുടെയും, അനിയന്റെയും ചേച്ചിയുടെയും, അപ്പുപ്പന്റെയും കൂടെ മീൻ പിടിക്കാൻ പോകുന്ന കഥ പറയുന്ന പാട്ടുകൾ. മുഴുത്ത മീനുകൾ മുഴുവൻ സുന്ദരി ഭാര്യ പിടിച്ചു എന്ന് സമ്മതിക്കുന്ന ഭർത്താവിന്റെ പാട്ടുകൾ. വയസ്സ് കാലത്ത് മിണ്ടാതെ ഒരുമിച്ചിരുന്നു മീൻ പിടിക്കുന്ന വൃദ്ധദമ്പതികൾ, കൂട്ടുകാർ. കൊച്ചു കുട്ടികൾ. പ്രായമേറിയവർ. കാമുകർ. എല്ലാവരും മീൻ പിടിക്കുമ്പോൾ ഒരു പോലെ. എത്രയെത്ര മികച്ച ആഫ്രിക്കൻ അമേരിക്കൻ ബ്ലൂസ് പാട്ടുകളാണ് മീൻ പിടിത്തത്തിലെ കലയെപ്പറ്റിയും, കളിയെപ്പറ്റിയും, തമാശയെപ്പറ്റിയും, സൗന്ദര്യത്തെപ്പറ്റിയും, പ്രശാന്തതയെപ്പറ്റിയും, ചിന്തയെപ്പറ്റിയും പാടിയിരിക്കുന്നത്! കടലിൽ പോകുന്നവരുടെ പാട്ട് വേറെയാണ്. ധ്യാനത്തിന്റെ പാട്ടുകളല്ല കടൽ ഗീതങ്ങൾ. പരിശ്രമത്തിന്റെ, പോരാട്ടത്തിന്റെ, കച്ചവടത്തിന്റെ പാട്ടുകളാണ് കടൽ ഗീതങ്ങൾ എവിടെയും.

കറുത്ത വർഗ്ഗക്കാരുടെ ഗ്രാമീണമായ, ധ്യാനാത്മകമായ ബ്ലൂസ് പാട്ടുകൾ പോലുള്ള ഒരു ലോകമാണ് ജോണിന്റെ “ഒരു മീൻ പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ* എന്ന കഥയിലും. കഥയിലെ ജോണി എന്ന ഒൻപതാം ക്‌ളാസ്സുകാരനും കൂട്ടുകാരൻ പരമേശ്വരനും മീൻപിടുത്തം “ഭ്രാന്താണ്,” “ജ്വരമാണ്.” പക്ഷെ രണ്ടു പേരും മീൻ പിടിക്കാൻ പോകുന്നത് പലപ്പോഴും പട്ടി ചന്തയ്ക്ക് പോകുന്നത് പോലെയാണ്; ജോണിന്റെ വാക്കുകളിൽ “പക്ഷെ അങ്ങനെ പറയാന്‍മാത്രം മീനുകളെയൊന്നും ഞങ്ങള്‍ക്ക് പിടിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. ഞങ്ങള്‍ ഇരയായി കോര്‍ത്തിട്ടിരുന്ന ഞാഞ്ഞൂല്‍ കഷണങ്ങള്‍ ഒട്ടു മിക്ക മീനുകള്‍ക്കും ഇഷ്ടമല്ലാഞ്ഞതാണ് പ്രധാന കാരണം.” ജോണിന്റെ വീട്ടിൽ നല്ല മീൻ തീറ്റ ജോണിന്റെ അമ്മ കുട്ടികൾക്ക് കൊടുത്തിരുന്നില്ല. മീൻ കിട്ടാത്ത ഈ മീൻ പിടിത്തക്കാർക്ക് വല്ലപ്പോഴും “പള്ളത്തിയോ പരലോ അറഞ്ഞിലോ കല്ലടമുട്ടിയോ” കിട്ടും. കരുവേലിക്കടവ് എന്ന ആറ്റിറമ്പാണ് ഇവരുടെ പ്രധാന ധ്യാനസ്ഥലം. ജോണിന്റെ കഥകളിൽ പ്രകൃതിയിലെ നിവാസികൾ തമ്മിലുള്ള ആന്തരിക ബന്ധങ്ങളും, മനുഷ്യൻ പ്രകൃതിയുടെ ഭാഗമാകുമ്പോൾ ഉള്ള സഹവർത്തിത്വത്തിന്റെ രൂപവും അർത്ഥവും പലപ്പോഴും കഥയുടെ കാതലായ ഭാഗമാണെന്ന് കാണാം. കരുവേലിക്കടവിനു ഒരു ആവാസവ്യവസ്ഥിതിയുണ്ട്. മീൻ പിടിച്ചാലും ഇല്ലെങ്കിലും ജോണിയും പരമേശ്വരനും ഈ വ്യവസ്ഥിതിയുടെ ഭാഗമാണ്:

“കൊഞ്ചുകള്‍, വരാലുകള്‍, കൂരികള്‍ തുടങ്ങിയ വമ്പന്‍ മീനുകളുടെ ഒളിത്താവളമായിരുന്ന കരുവേലിക്കടവിലെ പരുത്തിക്കാട്ടിലായിരുന്നു ഒട്ടു മിക്കപ്പോഴും ഞങ്ങളുടെ മീന്‍പിടുത്തയജ്ഞങ്ങള്‍. അവിടെ ആറ്റിലേക്ക് ചാഞ്ഞ് വീണ് കിടന്ന പരുത്തിമരങ്ങളുടെയും ഒപ്പത്തിനൊപ്പം ചേര്‍ന്ന് വളര്‍ന്ന ഒരു പൂവരശിന്റെയും ബലമുള്ള കൊമ്പുകള്‍ക്ക് മുകളില്‍ പുഴയുടെ പുറത്ത് കയറിയെന്നപോലെ ഇരിക്കുവാനുള്ള അപൂര്‍വ്വ സൗകര്യവുമുണ്ടായിരുന്നു. വെള്ളത്തിലേക്ക് ചാഞ്ഞടിഞ്ഞു വീണ് കിടന്ന ഇലച്ചാര്‍ത്തുകള്‍ തട്ടി മാറ്റി പുഴയങ്ങനെ പാട്ട് പാടി ഒഴുകിപ്പോകുന്നത് കണ്ടും കേട്ടുമിരിക്കുന്നതും നല്ല രസമായിരുന്നു. ആ മരക്കൂട്ടങ്ങളുടെ ഇടയിലൂടെ ആറ് അല്‍പ്പം കരയിലേക്ക് തള്ളിക്കയറിക്കിടന്നിടം ഒഴുക്കില്ലാതെ നിശ്ചലമായും കിടന്നു. അടിത്തട്ടോളം തെളിഞ്ഞു കാണാമായിരുന്ന ഒരു സ്വസ്ഥ നിശ്ചലജലമേഖല. അതായിരുന്നു വന്‍മത്സ്യങ്ങളുടെ വിശ്രമസ്ഥാനം. അവിടെ വനത്തില്‍ സിംഹങ്ങളെന്ന പോലെ കൊഞ്ചുകള്‍ വലിയ ഗര്‍വോടെ ചുറ്റും കണ്ണോടിച്ച് പതിയെപ്പതിയെ തുഴഞ്ഞു നടന്നു. മുഴുത്ത വരാലുകളാകട്ടെ കാട്ടാനക്കൂട്ടത്തിന്റെ മട്ടില്‍ ,ചുവന്ന കുഞ്ഞു പാര്‍പ്പുകളെ എപ്പോഴു കൂടെക്കൂട്ടി സംരക്ഷിച്ചു കൊണ്ടും നടന്നു. സാധുക്കളായ പരലുകളും പള്ളത്തികളുമാകട്ടെ അവര്‍ക്കിടയിലൂടെ നിത്യജീവിതവെപ്രാളങ്ങളോടെ പാഞ്ഞോടി നടന്നു. മറ്റ് കടവുകളിലേതില്‍ നിന്ന് വ്യത്യസ്തമായി മീനുകള്‍ ഓടി നടക്കുന്നതും ചൂണ്ടയ്ക്കടുത്തേക്ക് വരുന്നതുംചൂണ്ടയില്‍ കോര്‍ത്ത ഇരയെ കൊത്തിയോ തട്ടിയോ പരിശോധിക്കുന്നതും പിന്നെന വായിലാക്കുന്നതുമൊക്കെ ഒരക്വേറിയത്തിലെന്ന പോലെ നല്ല വണ്ണം കണ്ടു കൊണ്ടുള്ള മീന്‍പിടുത്തമായിരുന്നു കരുവേലിക്കടവിലേത് .”

ഒരു നല്ല മീന്പിടുത്തക്കാരൻ മീനുകളെ ശ്രദ്ധിച്ചു പഠിക്കുന്നവനാണ്. ജോണിന്റെ മീൻപിടുത്തക്കാർ മീനുകളെയും അവരുടെ ആവാസവ്യവസ്ഥിതിയെയും അടുത്തറിയുന്നവരാണ്.

അങ്ങനെ മീൻ പിടിച്ചും, മുക്കാലും പിടിക്കാതെയും, മീനുകളെ നോക്കിക്കൊതിച്ചും ജോണിയും പരമേശ്വരനും പത്താം ക്‌ളാസ്സിലോട്ടുള്ള അവധിക്കാലത്തിലേക്കെത്തുന്നു. മീൻപിടുത്തം, പിന്നീട് ജീവിതത്തിൽ നാമേവരും അറിയാൻ പോകുന്ന അന്തമില്ലാത്ത മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും വസ്തുനിഷ്ഠമായ പാരസ്പര്യത്തിന്റെ മുന്നറിയിപ്പാണ്, എന്ന് ജോണിയെ മനസ്സിലാക്കാൻ സഹായിക്കുന്നു. “വേണം-കിട്ടും-കിട്ടിയില്ല” എന്ന ശൃംഖല. അഥവാ, മീൻപിടുത്തം ജോണിയെ ആഗ്രഹങ്ങളുടെയും ഒന്നുമില്ലായ്മകളുടെയും വളരെ സാധാരണമായിട്ടുള്ള വൈരുദ്ധ്യാത്മകത പഠിപ്പിക്കുന്നു.

“അത്തരം തിരിച്ചടികള്‍ ഒത്തിരി സംഭവിച്ചിട്ടും മീനുകള്‍ വെള്ളത്തിന്മേല്‍ സദാ വിരിച്ചിട്ടിട്ടുള്ള ആ മോഹവലയില്‍ കുരുങ്ങിക്കിടന്ന ഞങ്ങളുടെ ബാല്യകാല ജീവിതം. ഒട്ടു മിക്ക വൈകുന്നേരങ്ങളിലും അവധിദിവസങ്ങളുടെ നല്ലൊരു ഭാഗവും കരുവേലിക്കടവിലെ ആ പരുത്തിക്കാട്ടിലായിരുന്നു. മീന്‍പിടുത്തത്തിലേര്‍പ്പെടുമ്പോള്‍ നമ്മള്‍ മീനുകളെ ഇരയിട്ട് കൊടുത്ത് ആശിപ്പിക്കുന്നത് പോലെ തന്നെ നമ്മുടെ ഇരകളായ മീനുകള്‍ നമ്മളെയും ആശിപ്പിച്ചു പിടിച്ചു വലിച്ച് കൊണ്ട് പോകുകയാണെന്നും സമയത്തെ ഒരു പുഴയായിക്കണ്ടാല്‍ ആ പുഴയുടെ ആഴങ്ങളിലേക്കുള്ള ആ മുങ്ങാന്‍കുഴി ഇടീലാണ് മീന്‍പിടുത്തത്തെ ലോകോത്തരനേരമ്പോക്കാക്കുന്നതെന്നുമൊക്കെ ഇന്നെനിക്ക് പറയാന്‍ കഴിയുന്നത് കരുവേലിക്കടവുമായുണ്ടായിരുന്ന ആ നിത്യസമ്പര്‍ക്കം കൊണ്ടാണ് .”

ജോണി കുഞ്ഞായിരിക്കുമ്പോൾ ജോണിയുടെ വല്യപ്പച്ചൻ പെരുമഴക്കാലത്ത് ആറ് കവിഞ്ഞൊഴുകുമ്പോൾ ആറ്റുകരയിൽ വന്നു പെടുന്ന മീനുകളുടെ കൂട്ടത്തിൽ നിന്നും വലിപ്പം കുറഞ്ഞ മീനുകളെ തറവാട്ടിന്റെ പിന്ഭാഗത്തുള്ള മീൻകുളത്തിലേക്ക് മാറ്റിയിടുമായിരുന്നു. “കൊറെക്കാലം കൂടെ ജീവിച്ചോട്ടെന്ന് വച്ചാഴ . . . അല്ലേലും വല്ലപ്പഴുമൊക്കെ ഒരു പുണ്യപ്രവര്‍ത്തി ചെയ്യുകേം വേണ്ടേടാ’ എന്നാണ് വല്യപ്പച്ചന്റെ വിശദീകരണം. പക്ഷെ ജോണി ബുദ്ധിമാനാണ്. വല്യപ്പച്ചൻ കുറച്ചു നേരത്തേക്കെങ്കിലും വരാലുകളുടെ ദൈവമായി അവതരിക്കുന്നത് പിന്നീട് വലിപ്പം വെച്ച് കുറേക്കൂടി മുഴുത്ത മീനുകളാവുമ്പോൾ കറി വെച്ച് തിന്നാനാണെന്ന് ജോണിക്കറിയാം.

ഷേക്‌സ്‌പെയറിന്റെ കിംഗ് ലിയർ (King Lear, 1606) എന്ന വിഖ്യാതമായ നാടകത്തിൽ ലിയർ തോൽപ്പിക്കപ്പെട്ടു എന്നറിയുമ്പോൾ, ലിയറിന്റെ ഉറ്റ സുഹൃത്തായ ഗ്ലസ്‌റ്റർ സ്വയം മരിക്കാനായി തുടങ്ങുന്നു. ഗ്‌ളസ്റ്ററിന്റെ മകൻ എഡ്ഗർ — (ഗ്‌ളസ്റ്ററിന് അറിയില്ല മകനാണെന്ന്) — അച്ഛനെ മരണത്തിൽ നിന്നും വിലക്കുന്നു. എഡ്ഗർ അച്ഛനോട് പറയുന്ന വാക്കുകൾ വിശ്വപ്രസിദ്ധമാണ്:

“Men must endure

Their going hence, even as their coming hither;

Ripeness is all: come on.” (Act 5 , Sc. 2)

പെറ്റു വീണ, വളർച്ചയില്ലാത്ത മീനുകളെ കൊല്ലരുത്. മുഴുപ്പ് വന്നതിന് ശേഷം വരുന്ന മരണം ജീവിതത്തിന്റെ അനിവാര്യമായ അവസാനത്തെ വിരുന്നാണ്. ജോണിന്റെ കഥയിൽ വല്യപ്പച്ചൻ മരിക്കാനായി കിടക്കുമ്പോൾ, ജോണി പെട്ടെന്ന് പണ്ട് വല്യപ്പച്ചൻ ആറ്റിൽ നിന്നും പിടിച്ച് വീട്ടിലെ കുളത്തിലോട്ട് എറിഞ്ഞ വരാലുകളെ ഓർക്കുന്നു. വളർന്ന് , വലുപ്പം വെച്ച്, തടിച്ചു കൊഴുത്തു സുഖമായിട്ടു കുളത്തിൽ കളിക്കുന്ന മൂന്ന് “ഭീമന്മാരായ” മീനുകൾ. ‘ഞാന്‍ പിടിച്ചോണ്ട് വരട്ടെ, അപ്പച്ചന് കറി വച്ച് തരാന്‍?’എന്ന് ജോണി വല്യപ്പച്ചനോട് ചോദിക്കുന്നു. വല്യപ്പച്ചൻ ക്ലേശിച്ച് ചിരിക്കുന്നു, സമ്മതം, സന്തോഷം. ജോണിക്കും.

ജോണിന്റെ കഥയിൽ മരണമടുക്കുന്നത് ഭൂമിയിലെ വരൾച്ച പോലെയാണ്. അമൂർത്തമായ വരൾച്ച അല്ല. കുളത്തിലെ വെള്ളം വറ്റുന്നപോലത്തെ വരൾച്ച. തനിക്ക് പിടി തരാതെ താൻ കൊളുത്തിയ തീറ്റ തിരിഞ്ഞു നോക്കാതെ നീന്തിയിരുന്ന ഭീമൻ വരാലുകൾ ഇപ്പോൾ വെള്ളം വറ്റിയ കുളത്തിൽ കിടന്ന് പിടയുന്നത് ജോണി നോക്കിക്കാണുന്നു.

“കുളത്തിന്റെ വക്കിലെത്തിയതും ,അദ്ഭുതം, കുളത്തിലെ വെള്ളം തീര്‍ത്തും വറ്റിയിട്ട് മേല്‍പ്പരപ്പിലെ നനവ് മാത്രം അവശേഷിച്ചിരുന്നതായി കണ്ടു. അതിനടിയില്‍ ചേറില്‍ പുതഞ്ഞ് കിടന്ന് കൊണ്ട് ആ മൂന്ന് വരാലുകളും ശ്വാസം കിട്ടാതെ പിടയുകയുമായിരുന്നു. ഇടയ്ക്കിടെ പിടയ്ക്കല്‍ നിര്‍ത്തി അനക്കമറ്റ് കിടന്ന് വയര്‍ വലുതായി വീര്‍പ്പിക്കുകയും ചുരുക്കുകയും ചെയ്തു കൊണ്ടിരുന്നു. വല്യപ്പച്ചന്‍ ചെയ്തിരുന്നത് പോലെ തന്നെ!”

നമ്മൾക്കാർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാലുകളുടെ, ചെറിയ മീനുകളുടെ ദൈവമാകാൻ സാധിക്കും. ജോണി ചെളിയിൽ കിടന്നു പിടയ്ക്കുന്ന ആ മൂന്നു ഭീമന്മാരെ സൂക്ഷിച്ചു പിടിച്ചെടുത്ത്‌ കൂടയിൽ കിടത്തി ആറ്റിൽ കൊണ്ട് പോയി വിട്ടയ്ക്കുന്നു, *പഥേർ പാഞ്ചാലി*യിൽ അപ്പു ദുർഗ്ഗ മോഷ്ടിച്ച മാല കുളത്തിൽ എറിഞ്ഞു കളയുന്നത് പോലെ. മരണത്തിന് ശേഷം വേറെയെന്തു സത്യം?

“അവിടെ നിന്ന് കൈതക്കാട് കടവിലേക്ക് പാഞ്ഞോടിപ്പോയി ആറ്റുതിട്ടയില്‍ ആയമെടുത്ത് നിന്ന് കൊണ്ട് കൂടയില്‍ നിന്ന് വരാലുകള്‍ ഓരോന്നിനെയായി, പൊക്കിയെടുത്ത് പിടി വിട്ട് പോകാതെ കഴുത്തില്‍ മുറുകെപ്പിടിച്ചിട്ട് നീരൊഴുക്കിലേക്ക് നീട്ടിയെറിഞ്ഞു . . . അതിന് ശേഷം ഒരൊറ്റയോട്ടമോടി തറവാട്ടു മുറ്റത്ത് തിരിച്ചെത്തിയ ഞാന്‍ അത്യന്തം മന:സമാധാനത്തോടെ നടക്കല്ല് നടന്ന് കയറിയിട്ട് വല്യപ്പച്ചനെ ചുറ്റി നിന്നവര്‍ക്കിടയിലൂടെ അപ്പച്ചന്റെയടുത്തേക്ക് ഒരു വിധം നൂണ്ട് കയറിച്ചെല്ലുമ്പോള്‍- അപ്പനും അനിയന്മാര്‍ രണ്ട് പേരും അപ്പന്‍പെങ്ങളും ഊഴം വച്ച്, ഒരു കൊച്ചു കോപ്പയില്‍ നിന്ന് വിരല്‍ മുക്കിയെടുത്ത് തുള്ളികളായി നാവില്‍ തൊട്ട് തൊട്ട് കൊടുത്തു കൊണ്ടിരുന്ന വെള്ളം മെല്ലെ മെല്ലെ നുണഞ്ഞ്, വല്യപ്പച്ചന്‍ സാവകാശം മരിച്ചു കൊണ്ടിരിക്കുകയായിരുന്നു.”

ആയുസ്സിന്റെ അനക്കം മന്ദഗതിയിൽ ആകുമ്പോൾ പൊട്ടക്കുളത്തിലായാലും, അതിവേഗം ഒഴുകുന്ന നദിയിലായാലും, ചക്രവാളം തൊടുന്ന കടലിലായാലും ഒന്നുമില്ലായ്മയുടെ നിശ്ചലത എന്നെന്നേയ്ക്കുമായി മീനിനെയും മനുഷ്യനെയും പിടി കൂടും. മീൻ പിടുത്തം മരണത്തിന്റെ മറ്റൊരു വാക്കാണെങ്കിലും, ജോണിന്റെ ഈ കൊച്ചു കഥയിൽ, ചെറിയ മീനുകളുടെ ദൈവങ്ങൾ, അസമയത്ത് കയറി വരുന്നവർക്കെതിരെ വല വിലക്കുമെന്നതും സത്യമത്രെ.

Thank you, John, for your lovely story. 🙏❤🙏

Curry and Cyanide: The Jolly Joseph Case (Director: Christo Tomy, Netflix 2023)

*Curry and Cyanide: The Jolly Joseph Case* (Director: Christo Tomy, Netflix 2023)

The title of the new Netflix documentary on the Koodathai serial murder case — *Curry and Cyanide* — reminds one of those badly cut film trailers that give away the entire movie. You know the kind I mean: watching the trailer is as good as seeing the movie itself. But that is a small quibble in an otherwise engrossing film that is more humane than sensationalist, though the underlying material is primed for salacious curiosity. But Christo Tomy has a disciplined camera and does not indulge in any salacious content or noise. This is a documentary made for the family of the dead and the survivors.

*Curry and Cyanide* recounts the family story at the center of six connected deaths in one family and one woman who is directly tied to all six deaths. Jolly Joseph, the woman at the center of the six unnatural deaths, entered the Punnamattam family in Koodathai, Kozhikode district, as their eldest daughter-in-law in 1997, the wife of the eldest son Roy Thomas. It is a love marriage. It is alleged that between 2002-2016, Jolly Thomas administered cyanide to four members of her husband’s family, including her husband, and to two members of her second husband’s family, including a two year old child, and killed them all. She was arrested in 2019. The trial is currently underway and she and her co-accused are in custodial remand.

Director Christo Tomy has resisted the temptation to “understand” why Jolly Joseph gave cyanide to six people, including her first husband and her second husband’s two year old child. Going down this path would have meant giving significant screen time to speculations about a sociopath who allegedly fed herself on murder. Instead, Tomy gives center stage to Roy Thomas’s sister Renji Thomas, his brother Rojo Thomas as well as Jolly Thomas’s son, Romo Thomas. Through the words of these three characters, we are gradually introduced to a subculture where tradition and modernity attempt to coexist functionally with leisure, laziness, lust, lies, money and murder.

The film raises more questions than answers: for instance, where did Jolly Thomas go when she pretended to go to work? For how many years can you sustain a lie about employment? About salary? Why did Shaju, the second husband agree to marry Jolly Thomas around whom death danced at regular intervals, including that of his own toddler daughter and his wife? What was the conversation in the community or the church about the recurring deaths–albeit over established intervals– in this one family? The fact that the trial is ongoing as the film is released is a particularly heartening fact: perhaps the film will intersect with the juridical discourse at some point.

Indeed, what is most admirable about this film is the restraint exercised by the director not to be judge and jury about this case. All we really hear about is the appalling sense of pain from the mouths of the sister and the brother who lost first their mother, followed by their father, then their elder brother, and finally an elderly uncle. The film tracks their growing recognition in real time that their sister-in-law has something to do with these unnatural deaths. The same restraint is exercised in the interviews conducted with Jolly Thomas’s son Romo. We understand the helplessness of a son who cannot love or respect his mother. The moral core of this documentary is with the victims and survivors of the crimes.

Thus, unlike other murder documentaries from India made for the new Netflix market in the global south, this film has no noise. There are very few “experts” spouting off to exhibit their knowledge: the police inspector who investigated the original case is a mild-mannered man who plays piano, and the toxicologist is a skeptic. There is a “gender expert” who says diagonostically that Jolly Thomas was trying to create a fantasy world in her mind that is at odds with the reality of her situation. But this sounds like complete bullshit when we later hear from the sister Renji Thomas who reports that when she questioned her sister-in-law about why she killed six people, Jolly Thomas stated – “I have a criminal mind; I am very good at hiding things.” This is public record; there are numerous police officers sitting around them as she says this.

That last statement from Jolly Thomas is perhaps a good reminder for all “serial killer enthusiasts” that, ultimately, there is no great mystery to these sociopaths. You and I work hard to make an honest living. These are lazy assholes who lie, cheat, steal, deceive, kill to make theirs, to get their kicks. Knowing what makes them tick is not going to solve anything. Kudos to Christo Tomy for saving the frames for the victims and the survivors.

May be an image of 1 person and text that says "NETFLIX CURRY & CYANIDE THE JOLLY JOSEPH CASE"

Leave the World Behind – A Bad Vacation movie – Rating F

I just saw the worst movie I have seen in 2023. And it is Executive Produced by President Barack Obama and Michelle Obama’s film production company Higher Grounds Productions. It is about the end of America. Several countries are rattled off in a cavalier fashion as being responsible for the “death of America.” These countries include Iran, Iraq, Korea, China and others. Really, President Obama, you have absolutely no problem whatsoever in executive producing a movie that names other countries as being responsible for the “death of America”? Wow. You are aware that at this auspicious moment, the “most moral democracy in the middle east,” your pal Israel, has slaughtered more than 19,000 Palestinians, thousands of them children, with American weapons and money, correct? And you have the gall to executive produce an “apocalyptic thriller” about the “death of America” caused by Korea, China, Iran, Iraq? You should change the name of your production company from Higher Ground Productions to Outer Space and Lost Production Company.

The plot is astonishingly bad even for an “apocalyptic thriller.” A vapid family — mom, dad, hormonal son, precocious daughter, what else? — go on a vacation to a house by the lake. Then the world ends. Or it is America ends. Or Americans vanish. Or something. And the animals take over the land. And the mom Julia Roberts makes a big speech about how materialistic we all are: speak for yourself, mom/Julia Roberts. Speak for yourself. Then the other kid of the other family tells her that she does not generally agree with anything Julia Roberts says — because she is African American and Julia Roberts is not — but here, they see eye to eye: we are awful materialists. Speak for yourself, kid.

Both the black family and white family admit they need to be nicer to each other — the kind of thing families agree on at the end of the world. Then the kid plays the last episode of *Friends.* There you have it. Just be nice and be friendly with each other. Then far away in the distance we see America dying. A totally bad vacation.

America dying is awful, we all agree. Any country dying is awful. But it takes a particular type of cluelessness and arrogance to name and blame China, Korea, Iran and Iraq for it. America, heal thyself. Especially since your money and weapons are helping the great model democracy of Israel to kill Arab Muslims in Palestine even as this vapid movie is playing on Netflix. I expected better from you, President Obama. Put your money elsewhere, please.

*1956 Central Travancore* – Review

*1956 Central Travancore* (Director, Don Palathara, 2019)

Don Palathara’s *1956 Central Travancore* is a beautiful, quiet, and tight film that treats a particular subculture of Kerala with a refreshing difference from its cinematic predecessors. The Kerala Christian community and its sociocultural singularities have been endlessly mined in Malayalam cinema for several decades now, with the volume and spectacle effect of this representation incrementally increasing from *Aranazhikaneram* to *Appan. * Malayalam cinema has done its part to mystify the Kerala Christian community as the poster culture for its fascination with the excessive human drama of Kama-Krodha-Lobha-Moha-Mada-Matsaryam. For instance, *1956 Central Travancore* was released the same year as *Jallikattu* a film which reveled in the kind of excess that appears to have become the (stereo)typical portrait of the Christian community as represented in Malayalam cinema.

Standing solidly against these types of yelling and shouting men bursting with testosterone who hack animals and women to pieces are the characters of *1956 Central Travancore,* a group of struggling, one might even say, failed men who try to make a hapless life for themselves in the high ranges of Central Travancore, with their little bigotries, their minor moral lapses, their petty quarrels, but also unexpected insights into brief moments of self-awareness, clarity, and, one might even say, grace, in the midst of their lowly perfidies. It is understandable if the scene with Thommi at the mountain creek and the apparition of the mother and child on top of the cliff looking down at him reminds us of the clown Jof in *The Seventh Seal* who sees the Virgin and the Infant in the meadow. It is not so much a quote or an homage to the earlier film, but an empathetic worldview that if the devil is around us, can god be far behind?

The film is shot in gorgeous, crisp, mostly low-key lighting in black and white that coats the film with a simultaneously sensuous but mysterious tone that approaches the allegorical at times. The lingering long takes of the two brothers, Kora (Assif Yogi) and Onan (Jain Andrews), picking peppercorn from the pepper vines, the lengthy trek through the forest both during the daytime and the night after the accident reveal the essential character of these men: an adventurous fraternity that has not congealed into immutable definitions of themselves. They only have hand-me-down stories of bygone, dearly departed, pompous ancestors that they tell themselves seemingly to pass time, seemingly for entertainment or gossip, but it could very well be to see if those stories fit them as well, much like trying on clothes or shoes. The stories do not fit them. That is not their identity.  They are not the ruthless hunters and killers and the macho men that their fathers and grandfathers were. They are made of softer metal. I am seeing these actors – Assif Yogi and Jain Andrews – for the first time and they are exceptional actors. The screenplay plumbs their characters deeply to develop their fraternal dynamics with great care, distinction, and precision. These men are their brother’s keepers, a point made clear in the scene at the police station where the police inspector asks Onan how can I punish only one man when all of you committed the crime together?

The screenplay and the dialogue are beautifully written, concise, and full of echoes and vibrations of things unsaid. Indeed, another title for this film could be *Men Without Women* as evidenced by the lengthy drama inside the film where a bereft wife waits for a letter from the husband who has left her to fend for himself. The forest where the brothers and their team go to hunt the wild buffalo is a homosocial space, a space of no women; the exception being Karadikkelan and his unnamed wife, unapproachable, untouchable to other men, literally living amongst the treetops. Kani Kusruthi plays Kelan’s wife, and we hear her more than we see her, but that is enough; she is terrific.

Into this homosocial space of the forest the women in the lives of these men appear as characters in their stories, their dreams, and their visions. The scene with the family photo of Kora’s new bride with his family – minus himself – is unlike anything I have seen on Malayalam screen. This is a new visual language to portray men in Malayalam cinema.

Like the cinematography and the editing, which are both intentional and self-aware, the music in this film is also perfect and beautiful, again, minimalistic but tight and evocative. The sound design is also fabulous; such crisp sounds of a house burning down.

I look forward to seeing more of Don Palathara’s films. I am thankful that this film was made, and that too in 2019, and that the wild buffalo did to the man what it had to do.

*The Stones of Souparnika* – my translation of Aymanam John’s short story in Exchanges Translation Studies Journal

https://exchanges.uiowa.edu/issues/endurance/p-stylefont-weight-400the-stones-of-souparnika/?fbclid=IwAR0gaznyRvR1e7FekDjCDz7IIK4EeDCk7wLWZPaXaAM5qQY_k91k1bpCrMQ

സോപ്പും ചീപ്പും സവർണ്ണരുടെ വൃത്തിയും

സാധാരണയായിട്ട് നമ്മൾ സ്വയം നമ്മൾ ചെയ്ത തെറ്റുകൾ, കുറ്റങ്ങൾ, പോക്രിത്തരങ്ങൾ എന്നിവ ഒരു വള്ളിപുള്ളി പോലും വിടാതെ, ചിലപ്പോൾ കുറച്ചു കൂടുതൽ പൊലിപ്പിച്ചു പറയുന്നത് അത് കേൾക്കുന്നവരുടെ ക്ഷമയും, കരുണയും, ചിലപ്പോൾ അല്പസ്വല്പം പ്രശംസയും കൈപ്പറ്റാനാണ്. വെളിയിൽ പറയാൻ വിഷമമുള്ള കാര്യങ്ങൾ, അവയിലെ ഒരൊറ്റ നീചമായ, ഭയാനകമായ, വായിക്കുന്നവർക്ക് ആഖാതം തോന്നിപ്പിക്കുന്ന ഒരൊറ്റ ഡീറ്റേയിൽ പോലും മാറ്റി നിർത്തുന്നില്ല എന്ന് തോന്നിപ്പിക്കുമാറ് ഏറ്റു പറയുന്നതിനും വേണമല്ലോ ധൈര്യം. പണ്ട് *അഭിമാനം* എന്ന സിനിമയിൽ പ്രേം നസീർ ശാരദയോട് പാടിയ പാട്ട് പോലെ — “പൊട്ടിക്കരഞ്ഞു കൊണ്ടോമനെ ഞാൻ എന്റെ കുറ്റങ്ങൾ സമ്മതിക്കാം, മനസ്സിനെ താമരയാക്കിയ ലക്ഷ്മീ മാപ്പു തരൂ, എനിക്ക് നീ മാപ്പു തരൂ . . . ” അല്ലെങ്കിൽ *അടിമകൾ* എന്ന സിനിമയിൽ സത്യൻ ഷീലാമ്മയോട് പാടിയ പോലെ “മാനസേശ്വരീ മാപ്പു തരൂ . . . ,മറക്കാൻ നിനക്ക് മടിയാണെങ്കിൽ മാപ്പു തരൂ മാപ്പു തരൂ . . .” മറക്കണ്ട വയ്യെങ്കിൽ, പക്ഷെ നിങ്ങൾ എനിക്ക് മാപ്പു തരണം. കൃത്യമായി പറഞ്ഞാൽ ഇത്തരം എഴുത്തിന്റെ പൊരുൾ ഇതാണ്.

Confessional writing, പ്രത്യേകിച്ച് confessional memoirs പഠിക്കുന്നവരുടെ ഇടയിൽ ഈ പ്രതിഭാസത്തിനൊരു പേര് പോലുമുണ്ട്. Dostoyevskian Confession എന്നാണ് ഇത്തരത്തിലുള്ള കുറ്റസമ്മതങ്ങളെ വിവരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ റഷ്യൻ നോവലിസ്റ്റായ ഫ്യോദോർ ഡോസ്റ്റോയെവ്സ്കിയുടെ *The Possessed* എന്ന നോവലിലെ നിക്കോളായ് സ്റ്റാവ്‌റോഗിൻ (Nikolai Stavrogin) എന്ന കഥാപാത്രത്തിലൂടെയാണ് ഡോസ്റ്റോയെവ്സ്കി confession as a narrative mode, perhaps even a genre വ്യക്തമായി പരിചയപ്പെടുത്തി തരുന്നത്. ഈ നോവലിൽ ആര് , എന്തിന് , എവിടെ , ആരോട് കുറ്റകൃത്യങ്ങൾ ഏറ്റു പറയുന്നു, കുറ്റം ഏറ്റതിനു ശേഷം എന്ത് സംഭവിക്കുന്നു, എന്ന് അതി വിദഗ്ധമായി ഡോസ്റ്റോയെവ്സ്കി വിശകലനം ചെയ്തിട്ടുണ്ട്.

ഇവിടെ കുറ്റമേറ്റ് പറയുന്നതിൽ അവയുടെ ആഖ്യാനങ്ങൾക്ക് ഒരു വലിയ പങ്കുള്ളതായി കാണാം. പ്രത്യേകിച്ചും കുറ്റസമ്മതത്തിന്റെ ഭാഷയ്ക്ക്. സ്റ്റാവ്‌റോഗിൻ താൻ ജീവിതത്തിൽ ചെയ്തു കൂട്ടിയ ഒരുപാട് പോക്രിത്തരങ്ങളുടെ കൂട്ടത്തിൽ പതിനൊന്നു വയസ്സുള്ള ഒരു പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്യുന്നതും പിന്നീട് ആ കുട്ടിയുടെ മരണത്തിന് കാരണക്കാരനാകുന്നതും അതിശൂക്ഷ്മമായി, ഭയപ്പെടുത്തുന്ന, അല്ലെങ്കിൽ അറപ്പും വെറുപ്പും തോന്നിപ്പിക്കുന്ന രീതിയിൽ, ഒരു വിശദാംശം പോലും അവശേഷിപ്പിക്കാതെ, വെട്ടി മാറ്റാതെ, സെൻസർ ചെയ്യാതെ, പള്ളിയിലെ റ്റിഖോൺ എന്ന ബിഷപ്പിന് എഴുതി കൊടുക്കുന്നു. സ്റ്റാവ്‌റോഗിനിന്റെ കുറ്റമേറ്റ് പറച്ചിൽ നോവലിന്റെ ഒരു കാതലായ ഭാഗമാണ്.

മനസ്സിന്റെ അടിത്തട്ടിൽ കല്ലുപോലെ കിടക്കുന്ന കാര്യങ്ങൾ അപ്പടി എഴുതി ബിഷപ്പിന് കൊടുക്കുന്നത് സ്റ്റാവ്‌റോഗിനിന് തന്നോട് തന്നെയുള്ള ബന്ധം ശരിയാക്കാനാണ്. അല്ലാതെ തനിക്ക് വെളിയിൽ ഉള്ള കാര്യങ്ങൾ ശരിയാക്കാനല്ല. ബിഷപ്പ് റ്റിഖോൺ ഇത് തിരിച്ചറിയുകയും സ്റ്റാവ്‌റോഗിനിനെ വളരെയധികം കരുതലോടും കരുണയോടും ചേർത്ത് പിടിക്കുകയും ചെയ്യുന്നു.

കുറ്റസമ്മതങ്ങളുടെ ഏറ്റു പറച്ചിൽ പലപ്പോഴും ഇതിനു വേണ്ടിയാണ്–സ്വയം ഭേദപ്പെടുത്താൻ. ഒരു first person narrative എഴുതുമ്പോൾ എത്ര നീചമായ കാര്യങ്ങൾ എഴുതിയാലും വായിക്കുന്നവർക്ക് എഴുതിയ ആളോട് കുറച്ചു മമത തോന്നും. സെൽഫി എടുക്കുന്നത് പോലെയാണ് ഇത്തരത്തിലുള്ള confessional writing. മുടി ചീകിയിട്ടില്ല, പൊട്ടിട്ടില്ല, പല്ലു തേച്ചിട്ടില്ല, കണ്ണ് പോലും തുറക്കാൻ പറ്റുന്നില്ല — എന്നാലും ഇങ്ങനൊരു സെൽഫി കാണുമ്പോൾ നാല് പേര് അത് നോക്കും. തരക്കേടില്ല എന്ന് പറയും. മാന്യമഹാജനങ്ങളുടെ മുൻപിൽ മേക്കപ്പ് ഇല്ലാതെ വരാനും വേണ്ടേ ധൈര്യം.

ഇത്രയും പറഞ്ഞതെന്തിനാണെന്ന് വെച്ചാൽ എഴുത്തുകാരി വി.കെ.ദീപ എഴുതിയ “ഒരു പേന്‍ചീര്‍പ്പ്, ചന്ദ്രികാ സോപ്പ്, ടവ്വല്‍…സ്‌കൂളിലെ മിനിക്ക് കൊടുക്കാന്‍ അമ്മ തന്നുവിട്ടു……” (മാതൃഭൂമി 16 നവംബർ) എന്ന ലേഖനം വായിച്ചപ്പോൾ confessional writing, selfie – ഇവ രണ്ടും ഓർമ്മ വന്നു. ഇതിൽ പറഞ്ഞിരിക്കുന്ന മിനി എന്ന പെൺകുട്ടി/ സ്ത്രീ എഴുത്തുകാരിയുടെ സങ്കൽപ്പത്തിൽ നിന്നും ഉരുത്തിരിഞ്ഞ കഥാപാത്രമല്ലല്ലോ. വാസ്തവത്തിൽ എഴുത്തുകാരിയുടെ കൂടെ ഒരേ സ്‌കൂളിൽ ഒരേ ബഞ്ചിൽ ഇരുന്ന് പഠിച്ച കുട്ടിയാണ്. സ്ത്രീയാണ്. ഇപ്പോൾ ലേഖിക താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ആശുപത്രിയിൽ നേഴ്സ് ആണ്. ലേഖികയുടെ മകളെ ശുശ്രൂഷിച്ച സ്ത്രീയാണ്.

അങ്ങനെയുള്ള തികച്ചും ഒരു നല്ല നഴ്സും മനുഷ്യസ്ത്രീയുമായ മിനിയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ ലേഖിക അവരെ വീണ്ടും എത്രയോ നാൾ മുൻപ് നടന്ന ഒരു സംഭവവും, അവിടുത്തെ ഒരു സ്‌കൂളും അവിടുത്തെ സംസ്കാരമില്ലാത്ത ഒരു റ്റീച്ചറും ആയിട്ട് വീണ്ടും കൊളുത്തി പിടിപ്പിച്ചത് ഒരു തരത്തിൽ മിനി എന്ന സഹപാഠിയെ, മിനി എന്ന നേഴ്‌സിനെ പണ്ടത്തെ ആ സമയക്കൂട്ടിനുള്ളിൽ അടച്ചിടാൻ വേണ്ടിയാണ് എന്ന് തോന്നുന്നു. ഇപ്പോഴത്തെ മിനി എന്ന നേഴ്‌സിനെ കുട്ടിക്കാലത്തു “അച്ഛനമ്മമാർ നോക്കി വളർത്താത്ത” ഒരു കൊച്ചുകുട്ടിയായി ചിത്രീകരിച്ചത് ഒരു തരത്തിൽ ലേഖികയുടെ കണ്ണിൽ മിനിയെ വളരാൻ സമ്മതിക്കാത്തതിന്റെ പ്രതിച്ഛായയാണ്. മിനി കൊച്ചു കുട്ടിയല്ല. മുതിർന്ന സ്ത്രീയാണ്. അവരെ എന്തിനാണ് അവർക്കോ ലേഖികയ്ക്കോ ഒരു തരത്തിലും ഇനി കൈവശമാക്കാൻ പറ്റാത്ത ഒരു ഭൂതകാലത്തിലേക്ക് തിരിച്ചു കൊണ്ട് പോകുന്നത്? മിനിയുടെയോ, ലേഖികയുടെയോ തൊലിപ്പുറത്തെ ഒരൊറ്റ സെൽ പോലും പണ്ടത്തെ സെൽ അല്ല ഇപ്പോൾ. പിന്നെന്തിന് അവരെ വർഷങ്ങൾക്ക് പിന്നിലേക്ക് കൊണ്ട് പോകുന്നു?

ഈ ലേഖനം മിനിയെയോ, “മിനിയെ പോലുള്ള കുട്ടികളെയോ” പറ്റിയുള്ളതല്ല എന്ന് വ്യക്തമായി അറിയാൻ സാധിക്കുന്നത് ഈ ലേഖനത്തിൽ കാണുന്നില്ലാത്ത കാര്യങ്ങൾ തിരയുമ്പോൾ ആണ്. ഉദാഹരണത്തിന്, സാധാരണ നമ്മൾ കൂടെ പഠിച്ചവരെ കാണുമ്പോൾ അവരുടെ ജാതിയല്ലല്ലോ ആദ്യം ഓർക്കുക. ഇപ്പോഴെന്തു ചെയ്യുന്നു? എത്ര നാളായി ഇവിടെയായിട്ടു? കുടുംബം? വീട്ടുക്കാർ? ഇതൊക്കെ അറിയാൻ നമുക്ക് ജിജ്ഞാസ തോന്നും. പക്ഷെ ലേഖിക ജാതിയാണ് ഓർക്കുന്നത്.

മിനിയെ നമ്മൾ പരിചയപ്പെടുന്നത് ഇപ്രകാരമാണ്: “മിനി ദളിത് ആയിരുന്നു.” അവിടുന്ന് പിന്നങ്ങോട്ട് വർഷങ്ങൾക്ക് മുൻപ് മിനി എന്ന ഒരൊറ്റ സഹപാഠിയിൽ കൂടി “ദളിത് കുട്ടികൾ” എങ്ങനെയാണ് സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്നത് എന്ന് ലേഖിക വിശദീകരിക്കുന്നു. നമ്മളിങ്ങനെ, അവരങ്ങനെ എന്ന് വിശദീകരണങ്ങൾ ഒന്നിന് പുറമെ ഒന്നായി വന്നു കൊണ്ടേയിരിക്കുന്നു.

എന്നാൽ ആ ഭീകര സ്‌കൂൾ വാസ്തവത്തിൽ ജീവിതത്തിലെ ഒരേട് മാത്രമായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കി തരുന്നതാണ് മിനിയുടെ വളരെ ലളിതമായ വാക്കുകൾ:

“ന്റെ അമ്മയ്ക്ക് പ്രാന്താന്ന് ഞാന്‍ മനസ്സിലാക്കിയതന്നെ വല്യ ക്ലാസില്‍ എത്തീട്ടാ. എല്ലാര്‌ടെ അമ്മേം ഇങ്ങനെ ഒക്കെയാവുംന്നാ കരുത്യേത്. കള്ള് കുടിച്ച് കച്ചറ ഉണ്ടാക്കി നടക്കുന്ന അച്ഛയ്ക്ക് ഞാന്‍ സ്‌കൂളില്‍ പോണത് തന്നെ അറിയില്ല. സ്‌കൂളിയ്ക്ക് വൃത്തിയായി പോവണം എന്ന് ആര് പറഞ്ഞ് തരാന്‍? അതൊക്കെ ഒരു കാലം.”

ഇതാണ് വാസ്തവത്തിൽ ഉണ്ടായത്. മിനി ദളിത് കുട്ടിയായതു കൊണ്ടല്ല തലയിൽ പേനരിച്ചത്. അമ്മയ്ക്ക് ഭ്രാന്തും അച്ഛന് കള്ളുകുടിയുമാണെങ്കിൽ ഏതു ജാതിയിലെ കുഞ്ഞും അതിന്റെ ആഘാതം അനുഭവിക്കും. ഇത് ദളിതർക്ക് മാത്രം പറഞ്ഞിട്ടുള്ള വിധിയല്ല.

പക്ഷെ ഈ ലേഖനത്തിൽ മിനിയെ ലേഖിക ജാതിയുടെ പരിവേഷത്തിൽ മാത്രമാണ് ഇപ്പോഴും കാണുന്നത് എന്ന് ലേഖനത്തിന്റെ അവസാന ഭാഗത്തിൽ നിന്നും മനസ്സിലാകും. വർഷങ്ങൾക്ക് ശേഷമുള്ള ഈ കണ്ടുമുട്ടൽ തുല്യരുടെ സമാഗമമല്ല. കുട്ടിക്കാലത്തെ ലേഖികയുടെ ജാതിവിവേചനം മിനി ഓർക്കുന്നുണ്ട്.

“എന്റെ മോളെ അവളുടെ മോളായി അവള്‍ അങ്ങ് ഏറ്റടുത്തു. ഒക്കെ കഴിഞ്ഞ് തിരിച്ചു മടങ്ങുംനേരം മിനി മോളോട് തമാശ പറഞ്ഞു. ‘കുട്ടിക്കാലത്ത് എന്റടുത്തിരിക്കാന്‍ മടിച്ച് നിന്റെ അമ്മ ഒരു ടവ്വല്‍ ഒക്കെ അതിര് വച്ചാ ഇരുന്നിരുന്നത്.”

ഇവിടെ വാസ്തവത്തിൽ തെറ്റ് ചെയ്തത് ലേഖികയാണ്. മാപ്പ് ചോദിക്കേണ്ടത് ലേഖികയാണ്. പക്ഷെ അങ്ങനെയല്ല ഈ സഹപാഠികളുടെ സമാഗമം. ലേഖിക പൊടുന്നനെ കരയുന്നു. മിനി ലേഖികയെ സമാധാനിപ്പിക്കുന്നു.

“എനിക്ക് അവളെ കണ്ടപ്പോള്‍ തൊട്ട് കുറ്റബോധത്തിന്റെ കരച്ചില്‍ ഉള്ളില്‍ ചുറ്റിത്തിരിയുന്നത് അങ്ങ് പൊട്ടിപ്പോയി: ‘കുട്ടികളാവുമ്പോള്‍ നമുക്കറിയില്ലല്ലോ മിനീ. അങ്ങനെ ഒന്നും പറയാനും ചെയ്യാനും പാടില്ല എന്ന് ‘ ഞാന്‍ ഏങ്ങി.

‘യ്യ് എന്താ ഇബളേ ഇങ്ങനെയൊരു നോള..’ എന്നു പറഞ്ഞ് അവള്‍ ചിരിച്ചോണ്ടെന്നെ കെട്ടിപ്പിടിച്ചു.”

ഇങ്ങനത്തെ മനുഷ്യരെ നിങ്ങൾക്കും പരിചയം കാണും. അവർ എന്തെങ്കിലും ചെയ്യാൻ പാടില്ലാത്തതു നമ്മളോട് ചെയ്യുന്നു. നമ്മൾ അത് ചൂണ്ടി കാണിക്കുമ്പോൾ അവർ കരയുന്നു. കഷ്ടപ്പെടുന്നു. അപ്പോഴേക്കും നമ്മൾ നമ്മളോട് അവർ ചെയ്ത അനീതി മറന്നു അവരെ സമാശ്വസിപ്പിക്കുന്നു. കടിച്ച പാമ്പിനെ കൊണ്ട് അവർ വിഷമെടുപ്പിക്കുന്നു.

ഇത്തരത്തിൽ ഉള്ള ഒരു ബന്ധം ആണിവിടെ ലേഖികയും മിനിയും തമ്മിൽ. ലേഖിക മിനിയോട് മാപ്പു പറയേണ്ടതിനു പകരം, ലേഖികയെ വേദനിപ്പിച്ചതിനു — പണ്ട് ലേഖിക ചെയ്ത കാര്യം ലേഖികയുടെ മകളോട് പറഞ്ഞതിന് — മിനി ലേഖികയെ സമാശ്വസിപ്പിക്കുന്നു. ഇതാണ് “പ്രിവിലേജ് ” – ന്റെ ഉദാഹരണം. അമേരിക്കയിൽ കറുത്ത വർഗ്ഗക്കാർ വെളുത്ത വർഗ്ഗക്കാരെ വേദനിപ്പിച്ചു കൂടാ. പലസ്തീൻകാർ ഇസ്രേലികളെ വേദനിപ്പിച്ചു കൂടാ. അവർണ്ണർ സവർണ്ണരേ വേദനിപ്പിച്ചൂടാ. അതൊക്കെ പണ്ട് നടന്ന കാര്യങ്ങൾ. ഇതൊക്കെ ഇനീം പറഞ്ഞു എന്തിന് ഈ മേൽക്കോയ്മയുള്ള നല്ലവരെ വേദനിപ്പിക്കുന്നു?

ലേഖിക കഥ അവസാനിപ്പിക്കുന്നത് മിനിയുടെ ചിരിയെ പരാമർശിച്ചു കൊണ്ടാണ്.

“കണ്ടപ്പോള്‍ തൊട്ട് പിരിയും വരേയും ഇങ്ങനെയുള്ള പല അനുഭവങ്ങളും പറഞ്ഞിരിക്കുമ്പോള്‍ അവള്‍ക്ക് ചിരി തന്നെ ആയിരുന്നു.

മിനിയുടെ അടുത്തിരിക്കാനുള്ള ശിക്ഷ വിധിക്കുമ്പോള്‍ മറ്റു കുട്ടികള്‍ക്ക് ഒപ്പം അവളും ചിരിച്ചിരുന്ന അതേ ചിരി.

അവളെ ഓര്‍ക്കുമ്പോഴെല്ലാം ഉള്ളിലൂറുന്ന എന്റെ കുറ്റബോധത്തെ എക്കാലവും ആളിക്കത്തിക്കും ഇനിയാ ചിരി.”

അതേ, സാമൂഹിക മൂലധനവും സാമൂഹിക ശക്തിയും തലമുറകളായിട്ട് വെട്ടിപിടിക്കേണ്ടി വരുന്ന ജനസമൂഹങ്ങൾക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും സ്വതന്ത്രമായി വരുന്ന ചിരി ഒരു ശക്തിയാണ്. അത്ര നല്ല വെളിച്ചത്തിൽ അല്ലാതെ എടുത്ത സെൽഫി പോലത്തെ ഈ ലേഖനം ഒരു പാട് പേര് വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്‌തെങ്കിലും, ലേഖികയുടെ അസ്വസ്ഥത, മേൽക്കോയ്മയുള്ളവർക്ക് അടിസ്ഥാനവർഗ്ഗക്കാരുടെ ചിരി കേൾക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത ഓർമ്മപ്പെടുത്തുന്നു.